പെരിഞ്ഞനം കൊറ്റംകുളത്ത് യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി കാരനാട്ട് വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന ശ്രീജിത്ത്, (50), പെരിഞ്ഞനം സ്വദേശി മൂത്താംപറമ്പിൽ വീട്ടിൽ ദിൽജിത്ത് (18) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി പനങ്ങാട്ട് വീട്ടിൽ ജിനേഷും, കൂട്ടുകാരനായ മണികണ്ഠനുമാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ ബൈക്കിൽ വന്ന പ്രതികൾ വഴിയിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതിലള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുവെന്ന് പോലീസ് പറഞ്ഞു. ശ്രീജിത്തിന് വിവിധ സ്റ്റേഷനുകളിലായി 14 കേസുകൾ ഉണ്ട് .
ദിൽജിത്തിന്റെ പേരിൽ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു, സബ്ബ് ഇൻസ്പെക്ടർ പി.വി.ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എ.എ.ഷിജു, പി.ഗിരീശൻ, സിവിൽ പോലീസ് ഓഫിസർമാരായ പി.കെ.ഷിജു, പി.എസ്.ശ്യാംകുമാർ, ബി.വിനികുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.