യുവാവിനെ സ്കൂട്ടറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂർ താണിയം ബസാർ സ്വദേശി പിണ്ടിയത്ത് പടി വീട്ടിൽ പ്രദീപ് (42) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. താണിയം ബസാർ സ്വദേശി കാട്ടിൽ വീട്ടിൽ അഭിനന്ദിനെയാണ് പ്രദീപ് സ്കൂട്ടറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. അഭിനന്ദ് സ്കൂട്ടറിൽ കൂട്ടുകാരനുമായി പോകുമ്പോൾ പ്രദീപ് റോഡിൽ വച്ച് അഭിനന്ദിനെ ഭീഷണിപ്പെടുത്തുകയും, തുടർന്ന് സ്കൂട്ടർ ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമാണുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രദീപിനെതിരെ അഭിനന്ദിന്റെ മാതാവ് കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രദീപിന് മതിലകം പോലീസ് സ്റ്റേഷനിൽ അടിപിടി ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, സബ് ഇൻസ്പെക്ടർ മാരായ അശ്വിൻ റോയ്, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രബിൻ, സി പി ഒ ബബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
യുവാവിനെ സ്കൂട്ടറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
- Related Articles
- Latest News