വന്‍ ലഹരിവേട്ട: മൂന്ന് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി പോലീസ്.പിടികൂടിയത് മധ്യകേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന ശേഖരം
ചാലക്കുടി നാടുകുന്നില്‍ വന്‍ ലഹരിവേട്ട, മൂന്ന് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലണ് അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തുത്തത്.ലോറി ഡ്രൈവറായ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി തറമണ്ണില്‍ വീട്ടില്‍ അബ്ദുള്‍ മനാഫ്(41) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുകയില ഉത്പന്നശേഖരം കൊണ്ടു വന്ന EICHER വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ബിസ്‌ക്കറ്റ് പാക്കറ്റുകളോട് കൂടിയ ബോക്‌സുകള്‍ക്കിടയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ചാക്കുകള്‍ ഒളിപ്പിച്ച നിലയിലാണ് കടത്തിയിരുന്നത്.ചാലക്കുടി മുതല്‍ കൊല്ലം വരെ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ഈ പുകയില ഉത്പന്നങ്ങളെന്ന് പോലീസ് പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് എം.കെ, സബ് ഇന്‍സ്‌പെക്ടര്‍ ഋഷിപ്രസാദ്, ഡാന്‍സാഫ്- ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി. എം മൂസ, വി.യു സില്‍ജോ, ഷിയാസ് പി.എം, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരും ചാലക്കുടി പോലീസ് സ്റ്റേഷന്‍ അഡീഷണല്‍ എസ്‌ഐ ജെയ്‌സണ്‍ ജോസഫ്, എഎസ്‌ഐ ജിബി പി. ബാലന്‍, സീനിയര്‍ സിപിഒ ആന്‍സന്‍ പൗലോസ് , സിപിഒ പ്രദീപ് എന്‍ എന്നിവരും ചേര്‍ന്നാണ് വാഹന പരിശോധന നടത്തി നിരോധിത പുകയില ഉല്‍പ്പന്ന ശേഖരം പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്.
No Comment.