ശ്രീനാരായണപുരത്ത് ബാറിൽ വെച്ച് യുവാവിനെ അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പതിയാശ്ശേരി സ്വദേശി പുതിയ വീട്ടിൽ നബീൽ (24) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 29 നാണ് പൊരി ബസാറിലുള്ള ബാറിൽ വെച്ച് പനങ്ങാട് അഞ്ചാംപരുത്തി എരാശ്ശേരി വീട്ടിൽ രാജീവ് (33) നെ ഇടി വള കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്.
നബീലിന്റെ സുഹൃത്ത് ഫൈസലും രാജീവും തമ്മിൽ ബാറിൽ വെച്ച് കണ്ടുമുട്ടുകയും,
മുൻപ് നടന്ന സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിച്ച് ഇവർ തമ്മിൽ തർക്കമാവുകയും തുടർന്ന് ഫൈസലും നബീലും, മറ്റൊരാളും കൂടി രാജീവിനെ തടഞ്ഞുനിർത്തി ഇടിവള കൊണ്ട് ഇടിച്ച് പരിക്കേൽപിക്കുകയും രാജീവിന്റെ വാച്ചും മൊബൈൽ ഫോണും പേഴ്സിലുണ്ടായിരുന്ന 4800/- രൂപയും എടുത്ത് കൊണ്ട് പോവുകയും ചെയ്ത കേസിലാണ് അറസ്റ്റ്. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
മതിലകം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികയൻ, മുഹമദ് റാഫി, എ.എസ്,ഐ. വിനയൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, ആന്റണി, ഷനിൽ എന്നിവർ ചേർന്നാണ് പ്രതിയെ മതിലകത്ത് നിന്നും അറസ്റ്റ് ചെയ്തത്.