മതിലകം പോലീസ് പരിധിയിലെ എസ്സൻ പുരം ശംഖുബസാർ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്കു ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു.2012 – ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്താൽ ശംഖു ബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപെടുത്തിയ കേസിലാണ് പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങബസാർ സ്വദേശിയായ പുളിപറമ്പിൽ വീട്ടിൽ മിട്ടു എന്ന് വിളിക്കുന്ന രശ്മിത് (37), പടിഞ്ഞാറേ വെമ്പല്ലൂർ ശഖുബസാർ സ്വദേശിയായ ചാലിൽ വീട്ടിൽ ദേവൻ (37) എന്നിവരെയാണ് കുറ്റകരാണെന്ന് കണ്ട് തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.സംഭവത്തിന് മതിലകം എസ്.ഐ ആയിരുന്ന പത്മരാജൻ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു ആദ്യ അന്വേഷണം നടത്തി. തുടർന്ന് കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ആയിരുന്ന വി.എസ്. നവാസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയത് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തുനിന് 24 ഓളം സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും 37 മുതലുകളും ഹാജരാകുകയും ചെയ്തു. പ്രതികൾക്കുള്ള വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തെന്ന് തെളിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു.പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.
ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു.
- Related Articles
- Latest News