കൊടുങ്ങല്ലൂർ : വാട്ടർ അതോററ്റിയിലെ താത്ക്കാലിക ജീവനക്കാരിയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലെ പ്രതി റിമാന്റിൽ
എറിയാട് മണപ്പാട്ടുച്ചാൽ സ്വദേശി പുളിയനാര് പറമ്പിൽ 52 വയസ്സുള്ള രാജുവിനെയാണ് അറസ്റ്റ് ചെയ്തത്.ഈ മാസം തിയ്യതിയിലാണ് കേസിനാസ്പദമായ സംഭവം. എറിയാട് മണപ്പാട്ടുച്ചാൽ പാലത്തിനു സമീപം വെച്ച് വാട്ടർ റീഡിങ്ങ് എടുക്കുന്നതിനായി ചെന്ന വാട്ടർ അതോററ്റിയിലെ താത്ക്കാലിക ജീവനക്കാരിയെ കൈയ്യിൽ കയറിപ്പിടിച്ച് മാനഹാനി വരുത്തി ഔദ്ദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നാണ് കേസ് .പ്രതിയെ കോടതി റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ സാലിം.കെ, സി.പി.ഒ. മാരായ ബീനിൽ, അബീഷ് എബ്രഹാം അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.